അക്ഷരക്കൂട്ടം: ഇന്ത്യ ഇസ് മൈ കൺട്രി🇮🇳
അക്ഷരക്കൂട്ടം ഓൺലൈൻ
ഇന്ത്യ ഇസ് മൈ കൺട്രി🇮🇳 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇന്ത്യ ഇസ് മൈ കൺട്രി🇮🇳 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

26 നവംബർ 2025

ഇന്ത്യയുടെ കൈയ്യക്ഷര ഭരണഘടന 📖

എന്തുകൊണ്ടാണ് ഒരു നൈട്രജൻ ചേംബർ ഇന്ത്യയുടെ കൈയ്യക്ഷര ഭരണഘടനയെ സംരക്ഷിക്കുന്നത്?


ലോകത്തിലെ ഏറ്റവും നീളം കൂടിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.


1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിക്കുകയും, 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വരികയും ചെയ്തു.


ഭരണഘടന അംഗീകരിച്ചതിന്റെ ബഹുമാനാർത്ഥം ഇന്ത്യ എല്ലാ വർഷവും നവംബർ 26 ന് സംവിധാൻ ദിവസ് ആഘോഷിക്കുന്നു. പ്രേം ബിഹാരി നരേൻ റൈസാദ എഴുതിയതും ശാന്തിനികേതൻ കലാകാരന്മാർ അലങ്കരിച്ചതുമായ യഥാർത്ഥ കൈയെഴുത്തുപ്രതികൾ ഇപ്പോൾ പാർലമെന്റിലെ അത്യാധുനിക നൈട്രജൻ ചേമ്പറിൽ സൂക്ഷിച്ചിരിക്കുന്നു.


 ഇന്ത്യ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി മാറുന്നതിന്റെ അടയാളമായിരുന്നു അത്. തുടക്കത്തിൽ, യഥാർത്ഥ പകർപ്പ് ഫ്ലാനൽ തുണിയിൽ പൊതിഞ്ഞ് നാഫ്തലീൻ പന്തുകൾക്കൊപ്പം ആയിരുന്നു  സൂക്ഷിച്ചിരുന്നത്.


ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി! 


1949 നവംബർ 26-ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനയുടെ കരടുരൂപം അംഗീകരിച്ചിരുന്നു. പിന്നീട്  അത് വേണ്ട വിധം അച്ചടിക്കുകയായിരുന്നു. എന്നാൽ, നെഹ്‌റുവിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അച്ചടിക്കും മുന്‍പ് അതിനൊരു കയ്യെഴുത്തുപ്രതി ഉണ്ടാവുക എന്നത്. അങ്ങനെയാണ്  പ്രശസ്ത കാലിഗ്രാഫിസ്റ്റായ  പ്രേം ബിഹാരി നാരായൺ റായ്‌സാഡ (Prem Behari Narain Raizada) യെ

സമീപിക്കുന്നത്. ആവശ്യം ഉന്നയിച്ചപ്പോൾ 

അദ്ദേഹം ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു.


"ഞാൻ ചെയ്യുന്ന  ഈ ജോലിക്ക് പ്രതിഫലമായി ഒന്നും  വേണ്ട. പക്ഷേ എന്റെ ഒരു വ്യവസ്ഥ നിങ്ങൾ അംഗീകരിക്കണം."


ജവഹർലാൽ നെഹ്‌റു ചോദിച്ചു എന്താണ് നിങ്ങളുടെ ആവശ്യം...?


ഞാൻ എഴുതി പൂർത്തിയാക്കുന്ന ഓരോ താളിന്റേയും അവസാനം എന്റെ കയ്യൊപ്പിടാൻ അനുമതിയുണ്ടാവണം. അതേപോലെ അവസാനത്തെ പേജിൽ ഞാൻ എന്റെ പേരിനൊപ്പം എന്റെ മുത്തച്ഛന്റെ പേരു കൂടി എഴുതിച്ചേർക്കും. അതിനും അനുമതി തരണം...”


ആ ആവശ്യം അംഗീകരിക്കപ്പെട്ടു. അംഗീകരിച്ചത് ജവഹർലാൽ നെഹ്‌റുവാണ്


ആവശ്യം അംഗീകരിച്ചതോടെ  എഴുത്ത്പ്രതിക്കുള്ള പേന വിദേശത്ത് നിന്നും വരുത്താനായി കാത്തിരുന്നു. അങ്ങനെ ബ്രിമ്മിങ്ഹാമിൽനിന്നും പേന എത്തിച്ചേർന്നു.


ഏറ്റവും മുന്തിയ പേന തന്നെ ആയിരുന്നു അത്. ആ കാലിഗ്രാഫിക് പേനയിൽ 303-ാം നമ്പർ നിബ് പിടിപ്പിച്ച് അദ്ദേഹം കലാപരമായ ആകാരസൗഷ്ഠവത്തോടെ ചരിഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുത്തുതുടങ്ങി.


ആറുമാസമെടുത്തു ആ സുവർണ്ണ അക്ഷരങ്ങളുടെ എഴുത്ത് പൂർത്തീകരിക്കാൻ.


എന്താണ് അദ്ദേഹം എഴുതിയത് ?


ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഭരണഘടനയുടെ കയ്യെഴുത്തുപ്രതി.


45.7 സെന്റിമീറ്റർ വീതിയും 58.4 സെന്റിമീറ്റർ നീളത്തിൽ, കൈകൊണ്ട് നിർമ്മിച്ച പാർച്ച്‌മെന്റ് പേപ്പറിലാണ് ബിഹാരി അതെഴുതിയത്. ആകെ 221 ഷീറ്റുകൾ. മൊത്തം ഭാരം 13 കിലോഗ്രാം ഉണ്ടായിരുന്നു.


ഇതിന്റെ ഓരോ താളിലും പ്രേം ബിഹാരി നാരായൺ റായ്‌സാഡയുടെ കയ്യൊപ്പുണ്ടായിരുന്നു. അവസാനത്തെ പേജിൽ സ്വന്തം പേരിനൊപ്പം മുത്തച്ഛന്റെ പേരും. കാരണം ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടമായ ബിഹാരിയെ മുത്തച്ഛനാണ് വളർത്തിയത്. ആ വാത്സല്യത്തിനുള്ള മറുവാക്കായാണ് അദ്ദേഹത്തിന്റെ പേര് ബിഹാരി ഭരണഘടനയിൽ എഴുതിച്ചേർത്തത്.


ലോകത്തിലെ ഏറ്റവും സുദീർഘമായ ഭരണഘടന ആവുന്നതിനോടൊപ്പം ഇതും ഇന്ത്യൻ ഭരണഘടനയുടെ ഒരു സവിശേഷതയാവുന്നു. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ അവസാനത്തെ ഏഴു പേജുകൾ ഒപ്പുകൾക്കായാണ് മാറ്റിവെച്ചിരുന്നത്. 


ഒരു ആമുഖം, 448 ആർട്ടിക്കിളുകൾ, 12 ഷെഡ്യൂളുകൾ, 5 അനുബന്ധങ്ങൾ, 115 ഭേദഗതികൾ എന്നിവ ഉൾപ്പെടുന്നു


കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഉൾപ്പെട്ടിരുന്ന എല്ലാവരും അതിൽ ഒപ്പുവെച്ചിരുന്നു.


ആദ്യത്തെ ഒപ്പ് ജവഹർലാൽ നെഹ്‌റുവിന്റേതായിരുന്നു എന്ന സവിശേഷതയുമുണ്ട്.


പൗരാണിക ഇന്ത്യയിൽനിന്നുള്ള ഗുഹാചിത്രകലയും ചുമർച്ചിത്രകലയും മുഗൾഭരണത്തിന്റെ സ്വാധീനങ്ങളുടെ പഠനവും അതിൽ ഉൾപ്പെട്ടിരുന്നു.


ഭരണഘടനയുടെ കാലിഗ്രാഫി പൂർത്തിയായപ്പോൾ ഓരോ താളിനേയും ചിത്രങ്ങളാൽ അലങ്കരിക്കുന്ന ജോലി വന്നുചേർന്നത് നന്ദലാൽ ബോസിന്റെ ചുമതലയിലായിരുന്നു. മോഹൻജോദാരോ സംസ്‌കൃതിയുടേയും വേദങ്ങളുടേയും കാലത്തിൽനിന്നും വിവിധ സംസ്‌കാരങ്ങളുടെ തേരുൾപാതകളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ വിജയപര്യവസാനം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ഭരണഘടനയുടെ ഓരോ താളിലുമായി നന്ദലാൽ ബോസ് ചിത്രീകരിച്ചത്.


ഇതേ മാതൃകയിൽ ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദിയിലുള്ള കയ്യെഴുത്ത് പ്രതിയും തയ്യാറാക്കപ്പെട്ടിരുന്നു.


ആകെ 252 ഷീറ്റുകൾ. മൊത്തം ഭാരം 14 കിലോഗ്രാം. ബസന്ത് കൃഷ്ണൻ വൈദ്യ ആയിരുന്നു അതിന്റെ കാലിഗ്രാഫി തയ്യാറാക്കിയത്. അതിലേയും അലങ്കാരങ്ങൾ വരച്ചുചേർത്തത് നന്ദലാൽ ബോസ് ആയിരുന്നു. അജന്തയിലേയും ബാഗിലേയും ഗുഹാചിത്രങ്ങളിലെ രൂപങ്ങൾ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു.


ഭരണഘടനയുടെ ‘പ്രിയാംബിൾ’ ഭാഗത്തിൽ ചിത്രീകരണം നടത്തിയത് ബിയോഹർ രാംമനോഹർ സിൻഹ (Beohar Rammanohar Sinha) ആയിരുന്നു. അതിന്റെ താഴെ അദ്ദേഹത്തിന്റെ കയ്യൊപ്പുമുണ്ട്. ദിനനാഥ് ഭാർഗവ എന്ന ചിത്രകാരനാണ് സാരനാഥിലെ അശോകസ്തംഭത്തെ മാതൃകയാക്കിക്കൊണ്ടുള്ള ദേശീയചിഹ്നം ഭരണഘടനയിൽ വരച്ചുചേർത്തത്. ഇംഗ്ലീഷ് പതിപ്പും ഹിന്ദി പതിപ്പും കാഴ്ചയിൽ ഒരുപോലെ ആയിരുന്നു.


മൊറോക്കോ ലെതർ ഉപയോഗിച്ച് ബൈൻഡ് ചെയ്ത അവയുടെ പുറംചട്ടയിൽ സ്വർണ്ണനിറത്തിലാണ് അക്ഷരങ്ങൾ പതിപ്പിച്ചിരുന്നത്.


ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിലെ ഓരോ ഭാഗവും നാലായിരം വർഷം പഴക്കമുള്ള ഇന്ത്യാചരിത്രത്തിൽനിന്നുള്ള ഒരു സുവർണ്ണനിമിഷത്തെ ചിത്രത്തിന്റെ രൂപത്തിൽ പ്രതീകവൽകരിക്കുന്നു. അങ്ങനെ ആകെ 22 ചിത്രങ്ങൾ. അവയ്ക്ക് കാലാനുസൃതമായ ക്രമവുമുണ്ട്.


സിന്ധൂനദീതട സംസ്‌കാരത്തിലുൾപ്പെടുന്ന മോഹെൻജൊദാരൊ, വേദകാലം, ഗുപ്തകാലഘട്ടം, മൗര്യകാലഘട്ടം, മുഗൾഭരണകാലം, സ്വാതന്ത്ര സമരചരിത്രം തുടങ്ങിയവയെല്ലാം ചിത്രീകൃതമായി.


വേദകാലത്തിന്റെ പ്രതീകങ്ങളായി ഗുരുകുലവിദ്യാഭ്യാസത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ഇതിഹാസകാലത്തിന്റെ സൂചകങ്ങളായി രാമായണത്തിലേയും മഹാഭാരതത്തിലേയും രംഗങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.


തുടർന്ന് ബുദ്ധന്റേയും വർദ്ധമാന മഹാവീരന്റേയും ജീവിതം ചിത്രീകരിച്ചിരിക്കുന്നു.


അശോകന്റേയും വിക്രമാദിത്യന്റേയും രാജസദസ്സുകളുടെ ചിത്രീകരണമാണ് തുടർന്നുള്ളത്.


ചോളകാലത്തെ പ്രതിനിധീകരിക്കുന്നത് നടരാജന്റെ വെങ്കലപ്രതിമയുടെ ചിത്രീകരണമാണ്.


ചരിത്രവ്യക്തിത്വങ്ങളെന്ന നിലയിൽ അക്ബർ, ശിവജി, ഗുരുഗോബിന്ദ്, ടിപ്പു സുൽത്താൻ, ലക്ഷ്മിഭായി എന്നിവരേയും ഉൾപ്പെടുത്തിയിരിക്കുന്നു.


സ്വാതന്ത്ര്യലബ്ധിക്കും ഒരു വർഷം മുമ്പ്, 1946-ൽ ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ നോഘാലിയിൽ ഹിന്ദുക്കളെ നിർബ്ബന്ധപൂർവ്വം മതപരിവർത്തനം നടത്തിക്കുന്നതിന്റെ ഭാഗമായി കൂട്ടക്കൊലകളും സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഹിന്ദുക്കളുടെ സ്വത്തുവകകൾ കൊള്ളചെയ്യലും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി സമാധാനസന്ദേശവുമായി അവിടെ എത്തിയതാണ് ആധുനിക ഇന്ത്യയെ സംബന്ധിക്കുന്ന ഒരു ചിത്രീകരണം.


ഗാന്ധിജി നയിച്ച 1930-ലെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും അതിനു മുന്‍പായി കാണാം.


ഭരണഘടനയുടെ പതിന്നാലാം ഭാഗം പ്രശസ്തമാണ് അവിടെ മുഗൾ ശില്പചാതുര്യത്തിലെ പശ്ചാത്തലത്തിൽ ആസനസ്ഥനായിരിക്കുന്ന അക്ബറിന്റെ രാജധാനിയാണ് ചിത്രീകരിച്ചിരിക്കുന്നത്.


ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന പതിനേഴാം ഭാഗത്തിന്റെ തുടക്കത്തിൽ ദണ്ഡിയാത്രയാണുള്ളത്.


ത്രിവർണ്ണപതാകയെ സല്യൂട്ട് ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമാണ് പത്തൊമ്പതാം ഭാഗത്തിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്നത്. 


1943 ഒക്‌ടോബർ 21-ന് നേതാജി സിംഗപ്പൂരിൽവെച്ച് പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഫ്രീ ഇന്ത്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന്റെ സ്മരണാർത്ഥം ഇന്ത്യൻ നാഷണൽ ആർമിയുടെ അന്നത്തെ ഔദ്യോഗിക മുദ്രയുടെ ഭാഗമായിരുന്ന ‘ടിപ്പുസുൽത്താന്റെ കടുവ’യേയും ചിത്രീകരിച്ചിട്ടുണ്ട്.


1944-ൽ ഹിന്ദ് റേഡിയോയിലൂടെ നേതാജി മഹാത്മാ ഗാന്ധിക്ക് അയച്ച സന്ദേശം . അനുസ്മരിപ്പിക്കുന്നുണ്ട്: “Father of our Nation, in this holy war for India's liberation, we ask for your blessings and good wishes.”



" ഭരണഘടനയുടെ അച്ചടി"


സർവ്വേ ഓഫ് ഇന്ത്യയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ആയ ഡെറാഡൂണിലെ ഹാഥിബാർഖല എസ്‌റ്റേറ്റിന് അനുബന്ധമായുള്ള നോർത്തേൺ പ്രിന്റിങ് ഗ്രൂപ്പ് ഓഫീസ് പ്രസിലാണ് ഭരണഘടനയുടെ കയ്യെഴുത്തുപ്രതി മാസ്റ്റർ ആക്കിക്കൊണ്ടുള്ള അച്ചടി നടന്നത്.


ആദ്യ അച്ചടിപ്പതിപ്പിന്റെ ഓഫീസ് കോപ്പി ഇപ്പോഴും ഇവിടെയുണ്ട്. ആയിരം കോപ്പികളാണ് ആദ്യ എഡിഷനായി അച്ചടിച്ചത്. എന്നാൽ, സർവ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന പ്രസ് ഡെറാഡൂണിലല്ല, കൽക്കട്ടയിലെ ഈസ്‌റ്റേൺ പ്രിന്റിങ് ഓഫീസിലാണ് ഉണ്ടായിരുന്നത്. 1840-കൾ മുതൽക്കേ അത് പ്രവർത്തിച്ചിരുന്നു. അവിടെയാണ് ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റൽ സ്റ്റാമ്പ് അച്ചടിച്ചത്.


എന്നിട്ടും ഭരണഘടനയുടെ അച്ചടിക്കായി ഡെറാഡൂൺ പ്രസിനെ ചുമതലപ്പെടുത്തിയത് അവിടെയുള്ള അച്ചടിയന്ത്രത്തിന്റെ ഗുണമേൻമ കാരണമായിരുന്നു.


കല്ലച്ച് എന്നറിയപ്പെടുന്ന ലിത്തോഗ്രാഫ് ഇനത്തിൽപ്പെട്ട അച്ചടിയന്ത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചതെങ്കിലും ബ്രിട്ടീഷ് കമ്പനിയായ ക്രാബ്ട്രീ ആന്റ് സൺസ് നിർമ്മിച്ച അന്നത്തെ ഏറ്റവും മികച്ച സാങ്കേതികത ഉറപ്പുവരുത്തുന്ന അച്ചടിയന്ത്രങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്.


തൊട്ടുകൂടാത്തവൻ" എന്ന് മുദ്രകുത്തപ്പെട്ട ബി.ആർ. അംബേദ്കർ

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായി ഉയർന്നുവന്നു.



 ഇത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.


ഭരണഘടനാ പൈതൃകം 1947-ൽ പുതുതായി സ്വതന്ത്രമായ ഇന്ത്യ ആദ്യത്തെ നിയമമന്ത്രിയായി ഡോ. ബി.ആർ. അംബേദ്കറെ നിയമിച്ചു.


26 ജനുവരി 1950-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കൽ സമിതിക്ക് അദ്ദേഹം നേതൃത്വം നൽകി.


ഈ വിപ്ലവകരമായ രേഖ തൊട്ടുകൂടായ്മ നിർത്തലാക്കുകയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ തത്വങ്ങൾ സ്ഥാപിക്കുകയും ചെയ്തു.


"ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, പക്ഷേ ഒരു ഹിന്ദുവായി മരിക്കില്ല"


എന്ന അദ്ദേഹത്തിന്റെ ശക്തമായ പ്രസ്താവന 1956-ൽ അദ്ദേഹത്തെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിലേക്ക് നയിച്ചു, ഒപ്പം ഏകദേശം 5,00,000 അനുയായികളും.




"കയ്യെഴുത്തുപ്രതിയുള്ള ഗ്രന്ഥശാല"


ഇന്ത്യൻ ഭരണഘടനയുടെ ഈ യഥാർത്ഥ കാലിഗ്രാഫിക് പകർപ്പുകൾ രണ്ടും പാർലമെന്റ് ലൈബ്രറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്.


ഭരണഘടനാശില്പികളുടെ കയ്യൊപ്പുള്ളതിനാൽ ഇതിന് സവിശേഷമായ ചരിത്രപ്രാധാന്യമുണ്ട്.


1980-കളുടെ മധ്യത്തിൽ, ഈ കാലിഗ്രാഫിക് പതിപ്പുകൾ ദീർഘകാലത്തേക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ ഉചിതമായ പരിരക്ഷ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നതുമായ ആവശ്യം ശക്തമായി.


തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിൽ പേപ്പറിന്റെ തെളിച്ചം നിലനിറുത്തുക, സുവർണ്ണ അക്ഷരങ്ങളുടെ തിളക്കം നിലനിറുത്തുക എന്നിവ അത്യാവശ്യമായി പരിഹരിക്കേണ്ടുന്നവയായി തിരിച്ചറിയപ്പെട്ടു.


ലഖ്‌നൗ ആസ്ഥാനമായുള്ള നാഷണൽ റിസർച്ച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾച്ചറൽ പ്രോപ്പർട്ടിയാണ് ഇതു സംബന്ധമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.


ഇതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പുകൾ രണ്ടും വായുബദ്ധമായ ഒരു സ്‌ഫടികക്കൂട്ടിൽ സൂക്ഷിക്കാനായുള്ള ജോലി ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയേയാണ് ഏല്പിക്കപ്പെട്ടത്.


ഓക്‌സീകരണം, അന്തരീക്ഷവായുവിലെ മലിനീകാരികൾ കൊണ്ടുള്ള രാസമാറ്റങ്ങൾ, സൂക്ഷ്മജീവികളുടെ ആക്രമണം എന്നിവയെ തടയാൻ നിഷ്‌ക്രിയവാതകം നിറച്ചതാവണം സ്‌ഫടികക്കൂട് എന്ന് നാഷണൽ ഫിസിക്കൽ ലബോറട്ടറി നിർദ്ദേശിച്ചു.


പേടകത്തിന്റെ അരികുകൾ വെള്ളിലോഹവും കറുത്തീയവും കൊണ്ടാണ് വായുബദ്ധമാക്കിയത്. കൂടാതെ ചില ജൈവപദാർത്ഥങ്ങളും സീലിങ്ങിനായി ഉപയോഗിച്ചു.


1988-1989 കാലഘട്ടത്തിൽ, നാഷണൽ ഫിസിക്കൽ ലബോറട്ടറി നടത്തിയ പരിശോധനയിൽ സ്‌ഫടികക്കൂട് കാര്യമായ സംരക്ഷണം നൽകുന്നില്ല എന്ന് കണ്ടെത്തപ്പെട്ടു.


1989-ൽ, പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയവുമായി നടത്തിയ ചർച്ചകളുടെ ഫലമായി, അമേരിക്കയിലെ ഗെറ്റി കൺസർവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെടുകയും കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ മമ്മികളെ സംരക്ഷിച്ചു സൂക്ഷിക്കാനായി രൂപകല്പന ചെയ്യപ്പെട്ടവയുടെ മാതൃകയിലുള്ള സ്‌ഫടികക്കൂടുകൾ നിർമ്മിച്ചു നൽകാനായി 1993 ജൂലൈയിൽ കരാറിലേർപ്പെടുകയും ചെയ്തു.


തുടർന്ന്, നൈട്രജൻ നിറച്ചതും ഓക്‌സിജന്റെ അളവ് 1000 പി.പി.എമ്മിൽ താഴെയാക്കി നിജപ്പെടുത്തിയിട്ടുള്ളതുമായ സ്‌ഫടികക്കൂട്ടിൽ 40-50 ശതമാനം ആപേക്ഷിക ആർദ്രതയിലാണ് ഇപ്പോൾ ഭരണഘടനയുടെ കയ്യെഴുത്തുപ്രതികൾ പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നത്.


1994-ൽ, അമേരിക്കയിലെ രീതികൾ പിന്തുടർന്ന്, ഇന്ത്യയുടെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയും ഗെറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുമായി സഹകരിച്ച് സൃഷ്ടിച്ച പാർലമെന്റ് ഹൗസിലെ ലൈബ്രറിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഗ്യാസ് ചേമ്പറിൽ ഭരണഘടന സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു.


എന്തിനാണ് ഒരു ഗ്യാസ് ചേംബർ?


ഭരണഘടന കറുത്ത മഷിയിലാണ് എഴുതിയിരിക്കുന്നത്, ഇത് കാലക്രമേണ ഓക്സീകരിക്കപ്പെടുന്നു. ഇത് സംരക്ഷിക്കുന്നതിനായി, ചേമ്പർ ഒരു ക്യൂബിക് മീറ്ററിന് 50 ഗ്രാം എന്ന തോതിൽ ഈർപ്പം നിലനിർത്തുന്നു. നൈട്രജൻ നിറച്ച, വായുസഞ്ചാരമില്ലാത്ത ഡിസ്പ്ലേ കേസിൽ 1 ശതമാനത്തിൽ താഴെ ഓക്സിജൻ മാത്രമേ അടങ്ങിയിട്ടുള്ളൂ.


ഇത് കൈയെഴുത്തുപ്രതികളെ ഓക്സീകരണം, സൂര്യപ്രകാശം, സൂക്ഷ്മാണുക്കൾ, വായു മലിനീകരണം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.


മോണിറ്ററുകൾ പരിസ്ഥിതിയെ നിയന്ത്രിക്കുന്നു, വാതകം വർഷം തോറും പുതുക്കുന്നു, കൂടാതെ സിസിടിവി നിരീക്ഷണത്തിൽ രണ്ട് മാസത്തിലൊരിക്കൽ ചേംബർ പരിശോധിക്കുന്നു.


ശാസ്ത്രീയ സംരക്ഷണം

ഗ്ലൂക്കോസ് തന്മാത്രകളുടെ ഒരു ശൃംഖലയായ സെല്ലുലോസ് കൊണ്ടാണ് പേപ്പർ നിർമ്മിച്ചിരിക്കുന്നത്.


വായു മലിനീകരണ വസ്തുക്കളും ആസിഡുകളും ഈ ശൃംഖലകളെ തകർക്കുകയും പേപ്പറിനെ ദുർബലപ്പെടുത്തുകയും ചെയ്യും.


നൈട്രജൻ ചേമ്പർ ആസിഡ് ജലവിശ്ലേഷണം തടയുന്നു, ഇത് ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നു.


യുഎസിലെ ഗെറ്റി കൺസർവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഗ്ലാസ് ഡിസ്പ്ലേ കേസ്, ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി വർഷം തോറും വിലയിരുത്തുന്നു.


ചേമ്പറിൽ 40-50 ശതമാനം ആപേക്ഷിക ആർദ്രത നിലനിർത്തുന്നു.


26-11-2025 ബുധനാഴ്ച ഒരു കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ ഒരു പവിത്രമായ രേഖ എന്ന് വിശേഷിപ്പിച്ചു,


"നമ്മുടെ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ കടമബോധത്തോടെ നമ്മൾ പ്രവർത്തിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി പലമടങ്ങ് വർദ്ധിക്കും..."


അദ്ദേഹം കൂട്ടിച്ചേർത്തു,


"എളിയതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ഒരു കുടുംബത്തിൽ നിന്ന് വരുന്ന എന്നെപ്പോലുള്ള ഒരു വ്യക്തിയെ 24 വർഷത്തിലേറെ തുടർച്ചയായി ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിക്കാൻ ഭരണഘടനയുടെ ശക്തി പ്രാപ്തമാക്കി."


[ കടപ്പാട് ]

🌸🌸🌸🌸🌸🌸🌸🌸🌸🌸

21 ഒക്‌ടോബർ 2025

പി. ഗോവിന്ദ മേനോൻ ⚖️ നീതിയുടെ പരമോന്നതപീഠമേറിയ ആദ്യ മലയാളി

പി. ഗോവിന്ദ മേനോൻ⚖️


സുപ്രീം കോടതി സ്ഥാപിച്ചതിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കിടെ മലയാളി ഓർത്തിരിക്കേണ്ടൊരു പേരുണ്ട്: പാറക്കുളങ്ങര ഗോവിന്ദ മേനോൻ. നീതിയുടെ പരമോന്നതപീഠമേറിയ ആദ്യ മലയാളിയുടെ അറിയപ്പെടാത്ത ജീവിതം പരിചയപ്പെടാം.


16ന് അദ്ദേഹത്തിന്റെ 68-ാം ചരമവാർഷികം.


അച്ഛന്റെ കൈപിടിച്ച് അവധിക്കു കുറ്റിപ്പുറത്തെ തറവാട്ടിലേക്കു പോകു മ്പോൾ ഗോപാലിന്റെ കുഞ്ഞുമനസ്സ് നിറയെ അതുവരെ കേട്ട കെട്ടുകഥകളായിരുന്നു.


എപ്പോഴോ കോണിപ്പടി കയറി മുകളിലേക്കു ചെന്ന തും ഇരുട്ടിൻ്റെ മറവിൽ വെള്ളിത്തലമുടിയിളക്കി തല യാട്ടി നിൽക്കുന്ന രൂപം കണ്ടു പിന്തിരിഞ്ഞോടി! ആ പേടിക്കു പിന്നാലെ ചുരുളഴിഞ്ഞതു കെട്ടുകഥകളായി രുന്നില്ല, മറിച്ചു നീതിയുടെ ഭൂപടത്തിൽ ലോകസഞ്ചാ രം നടത്തിയ സ്വന്തം മുത്തച്ഛ‌ൻ്റെ ജീവചരിത്രമായി രുന്നു.


ഒരാൾ പൊക്കമുള്ള സ്‌റ്റാൻഡിലിരുന്ന വെള്ളിമുടി യുള്ള വിഗ് കാറ്റിലാടിയതാണ് കുട്ടിയായിരുന്ന ഗോപാലിനെ പേടിപ്പെടുത്തിയത്. പണ്ടു ന്യായാധിപന്മാരുടെ അടയാളമായിരുന്ന ആ വിഗ്ഗിന്റെ ഉടമ, സുപ്രീം കോടതിയിൽ ജഡ്‌ജിയായ ആദ്യ മലയാളി കുറ്റിപ്പുറം പാറക്കുളങ്ങര തറവാട്ടിലെ ഗോവിന്ദ മേനോനായിരുന്നു.


ഇന്ത്യയിലെ സുപ്രിം കോടതി രൂപീകരണത്തിന്റെ 75-ാം വർഷത്തിൻ്റെ ആഘോഷങ്ങൾക്കിടെ മലയാളികളും ജസ്റ്റിസ് പി.ഗോവിന്ദ മേനോനെ ഓർമിച്ചില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്കു ജഡ്‌ജിയായി ആദ്യമെത്തിയ മലയാളി ന്യായാധിപനെക്കുറിച്ചു ലഭ്യമാകുന്നത് ചുരുക്കം ചില വിവരങ്ങൾ മാത്രം.


വിസ്മൃതിയിലേക്കു മാഞ്ഞുപോയ ജസ്റ്റിസ് ഗോവിന്ദ മേനോന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകൾ പറഞ്ഞു തരാൻ സുപ്രീം കോടതിയിൽ ഒരു പിന്മുറക്കാരനുണ്ട്; അദ്ദേഹത്തിന്റെ കൊച്ചുമകനും സീനിയർ അഭിഭാഷകനുമായ ഗോപാൽ ശങ്കരനാരായണൻ; അന്നു പേടിച്ചോടിയ കുട്ടി!


ജസ്റ്റിസ് ഗോവിന്ദ മേനോൻ്റെ മകനും കർണാടക മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന അച്ഛൻ എം.ശങ്കരനാരായണൻ പറഞ്ഞറിഞ്ഞതാണ് കഥകളധികവും. പഴയകാല രേഖകളിൽനിന്നു കണ്ടെടുത്ത വിവരങ്ങൾ കൂടി ചേരുമ്പോൾ ആ ജീവിതകഥയിലേക്കു കൂടുതൽ വെളിച്ചം വീഴുന്നു.


കേരളം ജനിക്കും മുൻപ്


പാറക്കുളങ്ങര തറവാട്ടിൽ 1896-ലായിരുന്നു ഗോവിന്ദ മേനോന്റെ ജനനം. അച്ഛൻ വയ്യവുനാത്ത് കിഴക്കേപ്പാട്ടെ കുഞ്ഞുണ്ണി ഭൂവുടമയായിരുന്നു. നാരായണിയായിരുന്നു (അമ്മാളു) അമ്മ. അവരുടെ ആറു മക്കളിൽ മൂത്തയാൾ നാരായണ മേനോൻ തിരഞ്ഞെടുത്ത നിയമവഴി അഞ്ചാമനായ ഗോവിന്ദ മേനോന്റെ ജനനം. കോഴിക്കോട് ഗണപത് ഹൈസ്‌കുളിൽ പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നു ബിരുദം നേടിയിറങ്ങുമ്പോൾ വയസ്സ് 21.


യുദ്ധാനന്തരം, ക്രൗൺ 


ലോക യുദ്ധങ്ങളോടു ചേർന്നും ഇഴപിരിഞ്ഞും കിടക്കുന്നതാണ് ഗോവിന്ദ മേനോന്റെ അഭിഭാഷക ജീവിതം. ഒന്നാം ലോകയുദ്ധം ലോകത്തെ ആശങ്കാമുനയിൽ നിർത്തിയ കാലത്തു ബിരുദം നേടിയ അദ്ദേഹം യുദ്ധാനന്തര കാലത്തു മദ്രാസ് ലോ കോളജിൽ നിയമപഠനം പൂർത്തിയാക്കി. പിന്നാലെ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. അക്കാലത്ത് അതതിടങ്ങളിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതികൾ മദ്രാസ്, കൽക്കട്ട, ബോംബെ ഹൈക്കോടതികളായിരുന്നു; അവയ്ക്കു മുകളിൽ ഇന്ത്യയ്ക്കകത്ത് അപ്പിൽ കോടതികളില്ല. ഫലത്തിൽ, പെരുമ കേട്ട മദ്രാസ് ഹൈക്കോടതിയിലെ തുടക്കം നിയമജ്‌ഞനെന്ന നിലയിൽ ഗോവിന്ദ മേനോന്റെ ജീവിതത്തിൽ വഴിത്തിരിവായി. പിന്നീടുള്ള മൂന്നരപ്പതിറ്റാണ്ട് അഭിഭാഷകനായും ഹൈക്കോടതി ജഡ്‌ജിയായും മദ്രാസിൽ നിറഞ്ഞു നിന്നു.


സ്വാതന്ത്ര്യലബ്ധിയിലേക്കു കൂടുതൽ അടുത്തിരുന്ന ആ കാലത്ത് മദ്രാസിലെ ഏറ്റവും തലപ്പൊക്കമുള്ള അഭിഭാഷകനായി ഗോവിന്ദ മേനോൻ മാറി. നിയമജീവിതത്തിൽ വളർച്ചയുടെ പടവുകൾ കയറുന്നതിൽ നിർണായകമായ അധ്യായങ്ങളിലൊന്നു അക്കാലത്താണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ സംഭവിച്ചത്. രണ്ടാം ലോക യുദ്ധത്തിൻ്റെ കാഠിന്യം കൂടി തുടങ്ങിയ 1940-ൽ, ബ്രിട്ടിഷ് സർക്കാർ ഗോവിന്ദ് മേനോനെ മദ്രാസ് ഹൈക്കോടതിയിൽ പ്രോസിക്യൂട്ടറാക്കി.


ക്രിമിനൽ കേസുകളിലും സിവിൽ കേസുകളിലും പ്രകടിപ്പിച്ച അസാമാന്യ പ്രാവീണ്യമായിരുന്നു 44-ാം വയസ്സിൽ ഗോവിന്ദ മേനോനെ 'ക്രൗൺ പ്രോസിക്യൂട്ടറാക്കിയത്'.


ജപ്പാനിലൊരു നിയോഗം


മദ്രാസ് സർക്കാരിൻ്റെ ക്രൗൺ പ്രോസിക്യൂട്ടറായി തിളങ്ങിയ ഗോവിന്ദ മേനോനെ തേടിയെത്തിയ അടുത്ത നിയോഗം ലോക യുദ്ധ ചരിത്രത്തിൻ്റെ ഭാഗമാണ്. രണ്ടാം ലോക യുദ്ധാനന്തരം ജപ്പാനിലെ യുദ്ധത്തടവുകാരായ നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാൻ ഇൻ്റർനാഷനൽ മിലിറ്ററി ട്രൈബ്യൂണൽ ഫോർ ദ് ഫാർ ഈസ്‌റ്റ് എന്ന സൈനിക ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു. ടോക്കിയോ ട്രയൽ എന്ന പേരിൽ വിഖ്യാതമാണിത്. ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങൾ ജഡ്‌ജിമാരെയും പ്രോസി ക്യൂട്ടർമാരെയും നൽകി. അതിൽ, ചീഫ് പ്രോസിക്യൂട്ടറായി ബ്രിട്ടിഷ് ഇന്ത്യയെ പ്രതിനിധീകരിച്ചത് ഗോവിന്ദ മേനോനായിരുന്നു. 1946 ഏപ്രിൽ-സെപ്റ്റംബറിലായിരുന്നു ടോക്കിയോ ട്രയൽ. ഇതിൽ ജപ്പാനിലെ യുദ്ധകാല നേതാക്കൾ കുറ്റക്കാരല്ലെന്ന ഭിന്നവിധിയെഴുതിയ ഏക ജഡ്‌ജി ഇന്ത്യക്കാരനായ ജസ്റ്റിസ് രാധാ ബിനോദ് പാൽ ആയിരുന്നു.


സമുറായ് വാളെവിടെ ?


ടോക്കിയോ ട്രയലിൽ പങ്കെടുത്ത പ്രോസിക്യൂട്ടർമാർക്ക് അവിടെ നിന്നു മടങ്ങുമ്പോൾ ജപ്പാനിലെ പരമ്പരാഗതമായ സമുറായ് വാൾ സമ്മാനിക്കപ്പെട്ടിരുന്നു. ഇക്കാര്യം ഗോവിന്ദ മേനോൻ്റെ വിയോഗശേഷം ഏറെ വൈകിയാണ് കുടുംബം അറിഞ്ഞത്. ഗോവിന്ദ മേനോനു ലഭിച്ച വാൾ എവിടേക്കുപോയി എന്നത് കുടുംബത്തിന് ഇപ്പോഴും അറിയില്ല. വാളിന്റെ കാര്യം ഗോവിന്ദ മേനോൻ മകൻ ശങ്ക രനാരായണനോടും പറഞ്ഞിരുന്നില്ല. ഒരു ഘട്ടത്തിൽ ജപ്പാനിലെ ഇന്ത്യൻ എംബസിക്കോ മറ്റോ കത്തെഴുതിയാലോ എന്നുപോലും കുടുംബം ആലോചിച്ചു.


മാറ്റം, ജഡ്‌ജിപദത്തിലേക്ക്


ടോക്കിയോ ട്രയൽ കഴിഞ്ഞെത്തിയ ഗോവിന്ദ മേനോനെ മദ്രാസ് ഹൈക്കോടതിയിൽ ജഡ്‌ജിയാക്കുന്ന ചർച്ച വന്നു. 1947 ജൂലൈ 28ന് 50-ാം വയസ്സിൽ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ അഡിഷനൽ ജഡ്‌ജിയായി; മാസങ്ങൾക്കുള്ളിൽ സ്ഥിരം ജഡ്‌ജിയും. അഭിഭാഷകനായി പ്രാഗല്ഭ്യം തെളിയിച്ച ഗോവിന്ദ മേനോനു ന്യായാധിപക്കസേരയും ആദരം നേടികൊടുത്തു. ഹൈക്കോടതിയിലായിരിക്കെ സുപ്രധാനമായ ഒട്ടേറെ വിധിന്യായങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി.


തിരക്കുള്ള അഭിഭാഷകനിൽ നിന്നു ജഡ്ജി പദവിയിലേക്കു മാറുമ്പോൾ ഗോവിന്ദ മേനോനെ ഏറ്റവും കുഴപ്പിച്ചത് അതുവരെ കൈകാര്യം ചെയ്തുവന്ന കേസുകൾ ആരെ ഏൽപിക്കുമെന്നതായിരുന്നു. സഹോദരനും മംഗളൂരുവിൽ ജില്ലാ ജഡ്ജിയുമായിരുന്ന നാരായണ മേനോനോടാണ് അഭിപ്രായം തേടിയത്. മംഗളൂരു കോടതിയിൽ മിടുക്കു കാട്ടിയ എം.കെ.നമ്പ്യാരെ അദ്ദേഹം നിർദേശിച്ചു.


ഗോവിന്ദ മേനോന്റെ കേസുകൾ ഏറ്റെടുക്കാൻ മദ്രാസിലെത്തിയ നമ്പ്യാരുടെ അഭിഭാഷക ജീവിതം പിൽക്കാലത്ത് വലിയ പടവുകൾ കയറി. നമ്പ്യാരുടെ മകൻ കെ.കെ.വേണുഗോപാൽ സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ്. അഭിഭാഷകനായിരിക്കെ ഗോവിന്ദ മേനോനൊപ്പം ജൂനിയറായി നിന്ന രണ്ടുപേർ പിന്നീടു കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി.



സ്വാതന്ത്ര്യാനന്തരം, ഡൽഹി


60 വയസ്സായിരുന്നു അന്ന് ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 9 വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗോവിന്ദ മേനോൻ വിരമിക്കലിന്റെ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം നൽകാനായിരുന്നു തീരുമാനം 1956 സെപ്റ്റംബർ ഒന്നിന് ജസ്‌റ്റിസ് ഗോവിന്ദ മേനോൻ സുപ്രീം കോടതിയുടെ 16-ാം ജഡ്‌ജിയായി സത്യപ്രതിജ്‌ഞ ചെയ്തു‌.


സുപ്രീം കോടതി ജഡ്‌ജി പദത്തിൽ ജസ്‌റ്റിസ് ഗോവിന മേനോനു ആകെ ലഭിച്ചത് ഒരു വർഷവും ഒന്നര മാസവും മാത്രം. അതി നിടയിൽ 16 വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ചുമതലയേറ്റ് ഒന്ന രമാസത്തിനുള്ളിൽ സുപ്രീം കോടതിയിലെ തൻ്റെ ആദ്യ വിധിന്യായമെഴുതി. മദ്രാസ് ഹൈക്കോടതി ശരിവച്ച വധശിക്ഷയ്ക്കെതിരെ കൊലക്കേസ് പ്രതി സുബ്രഹ്‌മണ്യൻ ഗൗണ്ട് നൽകിയ അപ്പീൽക്കേസിലായിരുന്നു ജസ്‌റ്റിസ് ഗോവിന്ദ മേനോൻ അവ സാന വിധിയെഴുതിയത്. സ്വമേധയാ നൽകിയതല്ല കുറ്റസമ്മത മൊഴിയെന്നതായിരുന്നു ഗൗണ്ടയുടെ വാദം എന്നാൽ, മൊഴിയും കേസിന്റെ സാഹചര്യങ്ങളും പരിശോധിച്ച ജസ്റ്റിസ് മേനോൻ, ഗൗണ്ടയുടെ വധശിക്ഷ ശരിവച്ചു. 1957 സെപ്റ്റംബർ 17 നായിരുന്നു ഇത്. വൈകാതെ രോഗഗ്രസ്‌തനായ ജസ്‌റ്റിസ് ഗോവിന്ദ മേനോൻ പദവിയിൽ നാലു വർഷം ബാക്കി നിൽക്കെ, ഒക്ടോ ബർ 16നു വിടപറഞ്ഞു.


മകൻ്റെ നേട്ടം കണ്ടു. കണ്ടില്ല


ഗോവിന്ദ മേനോൻ സുപ്രീം കോടതി ജഡ്ജിയായിരിക്കെയാണ് മകൻ ശങ്കരനാരായണൻ സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത ജയം നേടി ഐഎഫ്എസിലെത്തിയത്, മകൻ്റെ പരിശീലന കാലം പൂർത്തിയായ ഉടനെയായിരുന്നു ജസ്റ്റിസ് ഗോവിന്ദ മേനോന്റെ വിയോഗം. അസുഖബാധിതയായി പള്ളിപ്പുറത്തെ വീട്ടിൽ തന്നെയായിരുന്ന അമ്മ കല്യാണിയുടെ വിളിപ്പുറത്തുണ്ടാകാൻ ശങ്കരനാരായണൻ ഐഎഫ്എസിൽ നിന്ന് ഐഎഎസി ലേക്ക് മാറി. മദ്രാസ് ചോദിച്ചെങ്കിലും കിട്ടിയത് കർണാടക കേഡർ, അവിടെ ചീഫ് സെക്രട്ടറിയായി വിരമിച്ചു. 2018-ലായിരുന്നു വിയോഗം.


പനമ്പള്ളിയല്ല, പാറക്കുളങ്ങര


ടോക്കിയോ വിചാരണയുടെ മുഴുവൻ രേഖകളും ഉൾക്കൊള്ളിച്ചു വെർജീനിയ സർവകലാശാല സജ്‌ജമാക്കിയ ഡിജിറ്റൽ ശേഖരത്തിൽ ഗോവിന്ദ മേനോൻ്റെ പങ്ക് വ്യക്തമാകും. 'പി. ഗോവിന്ദ മേനോൻ' എന്ന പേര് പ്രോസിക്യൂട്ടർമാരെ കുറിച്ചുള്ള ചെറുകുറിപ്പിൽ അവർ പനമ്പള്ളി ഗോവിന്ദ മേനോൻ എന്നു തെറ്റായാണ് പരാമർശിച്ചിരുന്നത്. ചെറുമകൻ ഗോപാൽ ശങ്കരനാരായണൻ ഇതു സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തി തിരുത്തിച്ചു.


പേരിലെ ആശയക്കുഴപ്പം മുതിർന്ന അഭിഭാഷകർക്കു പോലും സംഭവിക്കാറുണ്ടെന്നതു ഗോപാലിൻ്റെ നേരിട്ടുള്ള അനുഭവം. നിയമനിർമാണ സഭകളിൽ നിന്നുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള സമയപരിധി വിഷയത്തിലെ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേ ഭരണഘടന ബെഞ്ചിൽ കേരളത്തിനു വേണ്ടി കെ.കെ.വേണുഗോപാൽ ഹാജരായിരുന്നു. വേണുഗോപാൽ, പ്രമുഖ അഭിഭാഷകനായ എം.കെ.നമ്പ്യാരുടെ മകനാണെന്നും അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലേക്ക് പ്രാക്ടിസ് മാറ്റിയതിനു ജഡ്ജിയായിരുന്ന 'പനമ്പള്ളി ഗോവിന്ദ മേനോനായിരുന്നു' കാരണമെന്നും മുതിർന്ന അഭിഭാഷകരിൽ ഒരാൾ തന്റെ ജുനിയറിനോടു പറഞ്ഞു! ഇതു കേട്ടിരുന്ന ഗോപാൽ, പാറക്കുളങ്ങര ഗോവിന്ദ മേനോനാണ് ആ ജഡ്‌ജിയെന്നു തിരുത്തി. ഓ, ദാറ്റ്സ് ഇന്ററസ്റ്റിങ് എന്ന മറുപടിയിൽ സംഭാഷണം അവസാനിച്ചു.


ആ ഗോവിന്ദ മേനോൻ തൻ്റെ മുത്തച്‌ഛനാണെന്ന കാര്യം ഗോപാൽ പറയാതിരുന്നത് മനഃപൂർവമാണ്. ആ പെരുമ ആദരപൂർവം മാത്രം ഉപയോഗിക്കേണ്ടതാണെന്ന ബോധ്യം എപ്പോഴുമുള്ളതിനാൽ.


(കടപ്പാട്: മലയാള മനോരമ 12.10.2025)

⚖️⚖️⚖️⚖️⚖️

30 സെപ്റ്റംബർ 2025

പ്ലാസ്റ്റിക് മാൻ ഓഫ് ഇന്ത്യ 🪧

പ്ലാസ്റ്റിക് മാൻ ഓഫ് ഇന്ത്യ 🛣️


ഡോ. രാജഗോപാലൻ വാസുദേവൻ, മധുരയിലെ ത്യാഗരാജർ എൻജിനീയറിംഗ് കോളേജിലെ വിരമിച്ച രസതന്ത്ര പ്രൊഫസർ, ഇന്ത്യയിലെ റോഡ് നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തിയായി പ്രശസ്തനാണ്.


2002 മുതൽ, പ്ലാസ്റ്റിക് മാലിന്യം ചെറുതാക്കി ബിറ്റുമിനുമായി കലർത്തി ചൂടുള്ള ആസ്ഫാൾട്ടിൽ ഉപയോഗിക്കുന്ന ഒരു പോളിമറൈസ്ഡ് മിശ്രിതം നിർമ്മിക്കാനുള്ള പുതുമയാർന്ന രീതിയെ അദ്ദേഹം പ്രചരിപ്പിച്ചു.


ഈ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ പ്ലാസ്റ്റിക് മാലിന്യ ഭാരത്തിന് പരിഹാരം കാണുന്നതോടൊപ്പം റോഡുകളുടെ കരുത്തും, ദൈർഘ്യവും, ചെലവും കാര്യക്ഷമതയും വർധിപ്പിക്കുന്നു.


ഇങ്ങനെ നിർമ്മിക്കുന്ന റോഡുകൾ കുഴികൾ, വെള്ളം, ചീഞ്ഞുപോകൽ എന്നീ പ്രശ്നങ്ങൾക്ക് മുൻപന്തിയിൽ പ്രതിരോധം കാഴ്ച വയ്ക്കുന്നു.


ഡോ. വാസുദേവന്റെ പരിശ്രമങ്ങളുടെ ഫലമായി, ഇന്ത്യയിൽ ഇതിനകം തന്നെ കുറഞ്ഞത് 11 സംസ്ഥാനങ്ങളിലായി 1,00,000 കിലോമീറ്ററിൽ അധികം പ്ലാസ്റ്റിക് റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.


 ഇത് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് സഹായകമാകുന്നതോടൊപ്പം റോഡുകളുടെ പരിപാലന ചെലവ് കുറയ്ക്കുകയും ആയുസ് വർധിപ്പിക്കുകയും ചെയ്യുന്നു.


 അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദിയായി 

"പ്ലാസ്റ്റിക് മാൻ ഓഫ് ഇന്ത്യ"

 എന്ന വിശേഷണവും 

2018-ൽ പത്മശ്രീ

 പുരസ്കാരവും ലഭിച്ചു.


 ശാസ്ത്രവും പരിസ്ഥിതി ബോധവും ചേർന്ന് മാലിന്യനിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം പോലുള്ള ദേശീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഡോ. വാസുദേവന്റെ കണ്ടുപിടിത്തം തെളിയിക്കുന്നു.


🟡🟡🟡🟡🟡🟡🟡🟡🟡🟡

19 സെപ്റ്റംബർ 2025

ഇന്ത്യയിലെ മരുഭൂമികൾ 🏜️

ഇന്ത്യയിലെ മരുഭൂമികൾ🏜️

ഇന്ത്യയിലെ മരുഭൂമികൾ വൈവിധ്യപൂർണ്ണവും ആകർഷകവുമായ പ്രകൃതിദൃശ്യങ്ങളാണ്, സന്ദർശകർക്ക് അതുല്യവും ആകർഷകവുമായ അനുഭവം പ്രദാനം ചെയ്യുന്നു. താർ മരുഭൂമിയിലെ അതിശയിപ്പിക്കുന്ന സൂര്യാസ്തമയങ്ങൾ മുതൽ ലിറ്റിൽ റാൻ ഓഫ് കച്ചിലെ ആവേശകരമായ ഒട്ടക സഫാരികൾ വരെ, ഇന്ത്യയിലെ മരുഭൂമികളിൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്. നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തുകയും കൂടുതൽ ആഗ്രഹിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ചില ഇന്ത്യൻ മരുഭൂമികൾ ഇതാ.

  1. താർ മരുഭൂമി, രാജസ്ഥാൻ
  2. റാൻ ഓഫ് കച്ച്, ഗുജറാത്ത്
  3. നുബ്ര താഴ്‌വര, ലഡാക്ക്
  4. സ്പിതി താഴ്‌വര, ഹിമാചൽ പ്രദേശ്
  5. ചോളിസ്ഥാൻ മരുഭൂമി, പഞ്ചാബ്
  6. തണുത്ത മരുഭൂമി, ഹിമാചൽ പ്രദേശ്
  7. ഗ്രേറ്റ് റാൻ ഓഫ് ചോളിസ്ഥാൻ, രാജസ്ഥാൻ
  8. ബാർമർ, രാജസ്ഥാൻ
  9. പാലി മണൽക്കൂനകൾ, രാജസ്ഥാൻ
  10. ഒസിയൻ മരുഭൂമി, രാജസ്ഥാൻ
  11. ഹണ്ടർ മരുഭൂമി, ലഡാക്ക്
  12. കാലോ ദുൻഗർ, ഗുജറാത്ത്
  13. സാം മണൽക്കുന്നുകൾ, രാജസ്ഥാൻ
  14. ബിക്കാനീർ മരുഭൂമി, രാജസ്ഥാൻ
  15. മരുഭൂമി ദേശീയോദ്യാനം, രാജസ്ഥാൻ

1. താർ മരുഭൂമി, രാജസ്ഥാൻ


ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നും അറിയപ്പെടുന്ന താർ മരുഭൂമി ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വ്യാപിച്ചുകിടക്കുന്നു, രാജസ്ഥാൻ , ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ വിശാലമായ മരുഭൂമി ഭൂപ്രകൃതി പ്രകൃതി അത്ഭുതങ്ങളുടെയും, ഊർജ്ജസ്വലമായ സംസ്കാരത്തിന്റെയും, ഗാംഭീര്യമുള്ള വാസ്തുവിദ്യയുടെയും ഒരു നിധിശേഖരമാണ്. താർ മരുഭൂമിയിലേക്കുള്ള കവാട നഗരമായ ജയ്സാൽമീർ, രാജസ്ഥാന്റെ മരുഭൂമി പൈതൃകത്തിന്റെ മഹത്വത്തിന് ജീവിക്കുന്ന തെളിവാണ്. മനോഹരമായ ഹവേലികൾ, സങ്കീർണ്ണമായ കൊത്തുപണികളുള്ള ജൈന ക്ഷേത്രങ്ങൾ, ഐക്കണിക് ജയ്സാൽമീർ കോട്ട എന്നിവ ഈ നഗരത്തിലുണ്ട്.

താർ മരുഭൂമിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു സവിശേഷ കാഴ്ച ഈ നഗരം പ്രദാനം ചെയ്യുന്നു. നിങ്ങൾക്ക് കോട്ട പര്യവേക്ഷണം ചെയ്യാനും, പഴയ നഗരത്തിലെ ഇടുങ്ങിയ തെരുവുകളിലൂടെ അലഞ്ഞുനടക്കാനും, മരുഭൂമിയിലേക്ക് ഒട്ടക സഫാരി നടത്താനും കഴിയും.


2. റാൻ ഓഫ് കച്ച്, ഗുജറാത്ത്


ഇന്ത്യയിലെ ഗുജറാത്തിന്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു സവിശേഷ ഉപ്പ് ചതുപ്പുനിലമാണ് റാൻ ഓഫ് കച്ച്. 16,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയാണിത്. വരണ്ട സീസണിൽ, റാൻ ഓഫ് കച്ച് ഒരു മനോഹരമായ വെളുത്ത മരുഭൂമിയായി മാറുന്നു. വെളുത്ത ഉപ്പ് പരന്നുകിടക്കുന്ന പരന്നുകിടക്കുന്ന പ്രദേശം തെളിഞ്ഞ നീലാകാശത്തിനെതിരെ ശ്രദ്ധേയമായ ഒരു വ്യത്യാസം സൃഷ്ടിക്കുന്നു, ഇത് ഭൂമിയിലെ മറ്റൊരിടത്തും ഇല്ലാത്ത ഒരു മനോഹരമായ ഭൂപ്രകൃതി സൃഷ്ടിക്കുന്നു. വർഷം തോറും നടക്കുന്ന മൂന്ന് മാസം നീണ്ടുനിൽക്കുന്ന സാംസ്കാരിക ആഘോഷമായ റാൻ ഉത്സവ്, ഗുജറാത്തിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും പ്രദേശത്തിന്റെ കല, സംഗീതം, നൃത്തം, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.


3. നുബ്ര വാലി, ലഡാക്ക്













ലഡാക്കിലെ ഉയർന്ന ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മരുഭൂമി പോലുള്ള ഒരു ഭൂപ്രകൃതിയാണ് നുബ്ര വാലി. ഉയർന്ന മണൽക്കൂനകൾ, പച്ചകലർന്ന നദികൾ, മനോഹരമായ ഗ്രാമങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു അദ്ഭുതകരമായ സ്ഥലമാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ ചുരങ്ങളിൽ ഒന്നായ മനോഹരമായ ഖാർദുങ് ലാ പാസ് വഴി സന്ദർശകർക്ക് താഴ്‌വരയിൽ എത്തിച്ചേരാം.

താഴ്‌വരയിലെ ഒരു പ്രധാന ആകർഷണമാണ് ഡിസ്കിറ്റ് മൊണാസ്ട്രി. താഴ്‌വരയെ അഭിമുഖീകരിക്കുന്ന ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതന ബുദ്ധമത കലാരൂപങ്ങൾ, സങ്കീർണ്ണമായ ചുവർച്ചിത്രങ്ങൾ, മൈത്രേയ ബുദ്ധന്റെ ഉയർന്ന പ്രതിമ എന്നിവയാൽ ഇത് പ്രശസ്തമാണ്. നുബ്ര താഴ്‌വര അതിമനോഹരവും ശാന്തവുമായ ഒരു സ്ഥലമാണ്. ലഡാക്കിന്റെ തനതായ സംസ്കാരവും ഭൂപ്രകൃതിയും അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്.

4. സ്പിതി താഴ്‌വര, ഹിമാചൽ പ്രദേശ്


പടിഞ്ഞാറൻ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ബാർമർ മരുഭൂമി ഒരു മറഞ്ഞിരിക്കുന്ന രത്നമാണ്, അത് ഒരു അദ്വിതീയ മരുഭൂമി അനുഭവം പ്രദാനം ചെയ്യുന്നു. വിശാലമായ മണൽക്കൂനകൾ, ഗ്രാമീണ ഗ്രാമങ്ങളുടെ ഗ്രാമീണ ഭംഗി, തദ്ദേശവാസികളുടെ ഊഷ്മളമായ ആതിഥ്യം എന്നിവ ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഉത്സവങ്ങളിലും ആഘോഷങ്ങളിലും സജീവമാകുന്ന ഊർജ്ജസ്വലമായ നാടോടി സംഗീതത്തിനും നൃത്തരൂപങ്ങൾക്കും ബാർമർ പ്രദേശം പ്രശസ്തമാണ്. കിരാഡു ക്ഷേത്രങ്ങളുടെ പുരാതന അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും, പ്രാദേശിക വിഭവങ്ങളുടെ രുചി ആസ്വദിക്കുന്നതും, പരമ്പരാഗത ജീവിതരീതികളിൽ മുഴുകുന്നതും ബാർമറിൽ ഒരു യഥാർത്ഥ മരുഭൂമി അനുഭവമാണ്.


5. ചോളിസ്ഥാൻ മരുഭൂമി, പഞ്ചാബ്


പഞ്ചാബിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യ വരെ വ്യാപിച്ചുകിടക്കുന്നതുമായ ചോളിസ്ഥാൻ മരുഭൂമി, രോഹി മരുഭൂമി എന്നും അറിയപ്പെടുന്നു. മരുഭൂമി സമൂഹങ്ങളുടെ ഗ്രാമീണ ജീവിതത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന ഒരു മരുഭൂമി പ്രദേശമാണിത്. വിശാലമായ മണൽക്കൂനകൾ, ഒറ്റപ്പെട്ട ഗ്രാമങ്ങൾ, ഊർജ്ജസ്വലമായ ഗ്രാമീണ സംസ്കാരം എന്നിവ ഈ മരുഭൂമിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പങ്കാളികളെയും കാഴ്ചക്കാരെയും ആകർഷിക്കുന്ന ഒരു ആവേശകരമായ മോട്ടോർസ്പോർട്സ് ഇവന്റാണ് വാർഷിക ചോളിസ്ഥാൻ മരുഭൂമി റാലി. ഫെബ്രുവരി മാസത്തിലാണ് റാലി നടക്കുന്നത്, 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്നു.

6. തണുത്ത മരുഭൂമി, ഹിമാചൽ പ്രദേശ്



ഹിമാചൽ പ്രദേശിലെ മുകൾ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന , ഹങ്‌രാങ് താഴ്‌വര എന്നും അറിയപ്പെടുന്ന തണുത്ത മരുഭൂമി, അതിന്റെ പരുക്കൻ ഭൂപ്രകൃതികൾക്കും മഞ്ഞുമൂടിയ കൊടുമുടികൾക്കും ഇടയിൽ, മരുഭൂമി പോലുള്ള ഒരു സവിശേഷ അനുഭവം പ്രദാനം ചെയ്യുന്നു. ഏകാന്തതയും പ്രകൃതി സൗന്ദര്യവും തേടുന്ന യാത്രക്കാർക്ക് ഈ ഉയർന്ന മരുഭൂമി ശാന്തവും അസാധാരണവുമായ ഒരു സ്ഥലമാണ് പ്രദാനം ചെയ്യുന്നത്. പത്താം നൂറ്റാണ്ടിലെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ പുരാതന ടാബോ മൊണാസ്ട്രി ടാബോ ഗ്രാമത്തിലുണ്ട്. ആശ്രമത്തിനുള്ളിൽ, സന്ദർശകർക്ക് ഈ പ്രദേശത്തിന്റെ സമ്പന്നമായ ബുദ്ധമത പൈതൃകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന പുരാതന ചുവർച്ചിത്രങ്ങൾ, തിരുവെഴുത്തുകൾ, കലാസൃഷ്ടികൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ കഴിയും.


7. ഗ്രേറ്റ് റാൻ ഓഫ് ചോളിസ്ഥാൻ, രാജസ്ഥാൻ



രാജസ്ഥാനിലെ താർ മരുഭൂമി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് റാൻ ഓഫ് ചോളിസ്ഥാൻ, കൗതുകകരമായ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക സമ്പന്നതയും നിറഞ്ഞ അതിശയകരമായ മരുഭൂമി അനുഭവം പ്രദാനം ചെയ്യുന്നു. വിശാലമായ മണൽക്കൂനകൾ, ഒറ്റപ്പെട്ട ഗ്രാമങ്ങൾ, ഊർജ്ജസ്വലമായ ഗ്രാമീണ ജീവിതശൈലി എന്നിവ ഈ പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കുന്നു, ഒട്ടക ഓട്ടമത്സരങ്ങൾ, നാടോടി പ്രകടനങ്ങൾ, പരമ്പരാഗത സംഗീതം എന്നിവ ആഘോഷങ്ങൾക്ക് ആക്കം കൂട്ടുന്നു. ഗ്രേറ്റ് റാൻ ഓഫ് ചോളിസ്ഥാൻ പര്യവേക്ഷണം ചെയ്യുന്നത് സന്ദർശകർക്ക് തദ്ദേശീയരുടെ ഗ്രാമീണ ജീവിതശൈലി കാണാനും, പുരാതന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും സന്ദർശിക്കാനും, രാജസ്ഥാന്റെ ഊഷ്മളമായ ആതിഥ്യം അനുഭവിക്കാനും അനുവദിക്കുന്നു. മനോഹരമായ മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും പ്രദേശത്തിന്റെ സാംസ്കാരിക ഊർജ്ജസ്വലതയും ചേർന്ന് സഞ്ചാരികൾക്ക് അവിസ്മരണീയവും ആഴത്തിലുള്ളതുമായ അനുഭവം സൃഷ്ടിക്കുന്നു.


8. ബാർമർ, രാജസ്ഥാൻ



പടിഞ്ഞാറൻ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ബാർമർ മരുഭൂമി ഒരു മറഞ്ഞിരിക്കുന്ന രത്നമാണ്, അത് ഒരു അദ്വിതീയ മരുഭൂമി അനുഭവം പ്രദാനം ചെയ്യുന്നു. വിശാലമായ മണൽക്കൂനകൾ, ഗ്രാമീണ ഗ്രാമങ്ങളുടെ ഗ്രാമീണ ഭംഗി, തദ്ദേശവാസികളുടെ ഊഷ്മളമായ ആതിഥ്യം എന്നിവ ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഉത്സവങ്ങളിലും ആഘോഷങ്ങളിലും സജീവമാകുന്ന ഊർജ്ജസ്വലമായ നാടോടി സംഗീതത്തിനും നൃത്തരൂപങ്ങൾക്കും ബാർമർ പ്രദേശം പ്രശസ്തമാണ്. കിരാഡു ക്ഷേത്രങ്ങളുടെ പുരാതന അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും, പ്രാദേശിക വിഭവങ്ങളുടെ രുചി ആസ്വദിക്കുന്നതും, പരമ്പരാഗത ജീവിതരീതികളിൽ മുഴുകുന്നതും ബാർമറിൽ ഒരു യഥാർത്ഥ മരുഭൂമി അനുഭവമാണ്.


9. പാലി മണൽക്കൂനകൾ, രാജസ്ഥാൻ


ജോധ്പൂർ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പാലി മണൽക്കുന്നുകൾ ശാന്തവും തിരക്ക് കുറഞ്ഞതുമായ ഒരു മരുഭൂമി വിശ്രമ കേന്ദ്രമാണ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി, ഈ മണൽക്കുന്നുകൾ നിങ്ങൾക്ക് വിശ്രമിക്കാനും പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടാനും കഴിയുന്ന ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ശാന്തമായ അന്തരീക്ഷം, അതിശയിപ്പിക്കുന്ന കാഴ്ചകൾ, നക്ഷത്രനിബിഡമായ രാത്രി ആകാശം കാണാനുള്ള അവസരം എന്നിവ മരുഭൂമിയുടെ ഭംഗിയിൽ ആശ്വാസം തേടുന്നവർക്ക് പാലി മണൽക്കുന്നുകളെ ഒരു മികച്ച വിനോദയാത്രയാക്കുന്നു.


10. ഒസിയൻ മരുഭൂമി, രാജസ്ഥാൻ



ജോധ്പൂർ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഓസിയൻ മരുഭൂമി, ചരിത്ര പൈതൃകത്തിന്റെയും മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളുടെയും ആകർഷകമായ മിശ്രിതമാണ്. സച്ചിയ മാതാ ക്ഷേത്രം, സൂര്യക്ഷേത്രം തുടങ്ങിയ സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച പുരാതന ക്ഷേത്രങ്ങളുടെ ഒരു കേന്ദ്രമാണ് ഈ മരുഭൂമി ഗ്രാമം. രാജസ്ഥാന്റെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകം ഈ ക്ഷേത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

സന്ദർശകർക്ക് ഒസിയൻ മണൽക്കുന്നുകളിലൂടെ ഒട്ടക സഫാരി ആസ്വദിക്കാനും, രാജസ്ഥാനി നാടോടി പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും, പ്രാദേശിക ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും കഴിയും. ഈ പ്രവർത്തനങ്ങൾ സാംസ്കാരികവും പ്രകൃതിദത്തവുമായ അനുഭവങ്ങളുടെ ആനന്ദകരമായ സംയോജനം പ്രദാനം ചെയ്യുന്നു.

11. ഹണ്ടർ മരുഭൂമി, ലഡാക്ക്


ലഡാക്കിലെ നുബ്ര താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു തണുത്ത മരുഭൂമിയാണ് ഹണ്ടർ മരുഭൂമി. ഉയർന്ന മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ഇത് ഒരു സവിശേഷ മരുഭൂമിയാണ്. മണൽക്കൂനകളും പർവതങ്ങളും തമ്മിലുള്ള വ്യത്യാസം ശരിക്കും അത്ഭുതകരമാണ്.

ഹണ്ടർ മരുഭൂമിയിലെ ഏറ്റവും പ്രശസ്തമായ പ്രവർത്തനങ്ങളിലൊന്നാണ് ഒട്ടക സവാരി. ബാക്ട്രിയൻ ഒട്ടകങ്ങൾ തണുത്ത മരുഭൂമിയിലെ കാലാവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നു, അവയിൽ സവാരി ചെയ്യുന്നത് സവിശേഷവും അവിസ്മരണീയവുമായ ഒരു അനുഭവമാണ്. ഹണ്ടർ മരുഭൂമിയിലെ മറ്റൊരു ജനപ്രിയ ആകർഷണം ഡിസ്കിറ്റ് മൊണാസ്ട്രിയാണ്. ഒരു കുന്നിൻ മുകളിലാണ് ഈ മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്, മരുഭൂമിയുടെ മനോഹരമായ കാഴ്ചകൾ ഇത് പ്രദാനം ചെയ്യുന്നു. ഈ പ്രദേശത്തെ ഒരു പ്രധാന ആത്മീയ കേന്ദ്രം കൂടിയാണ് ഈ മൊണാസ്ട്രി.


12. കാലോ ദുൻഗർ, ഗുജറാത്ത്



ഗുജറാത്തിലെ കച്ചിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ കലോ ദുൻഗർ പ്രകൃതി സ്നേഹികൾക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്. മുകളിൽ നിന്ന്, വെളുത്ത ഉപ്പ് മരുഭൂമിയുടെയും വരണ്ട ഭൂപ്രകൃതിയുടെയും മനോഹരമായ മിശ്രിതമായ ഗ്രേറ്റ് റാൻ ഓഫ് കച്ചിന്റെ അതിശയിപ്പിക്കുന്ന പനോരമിക് കാഴ്ചകൾ നിങ്ങൾക്ക് ആസ്വദിക്കാം . ദേശാടന പക്ഷികളെ കാണാനും കുന്നിനെ ചുറ്റിപ്പറ്റിയുള്ള മനോഹരമായ നാടോടിക്കഥകളെക്കുറിച്ച് അറിയാനും നിങ്ങൾക്ക് കഴിയും. ശാന്തമായ അന്തരീക്ഷം കലോ ദുൻഗറിനെ ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാനും വിശ്രമിക്കാനും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.



13. സാം മണൽക്കുന്നുകൾ, രാജസ്ഥാൻ



ജയ്സാൽമീറിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സാം സാൻഡ് ഡ്യൂൺസ് രാജസ്ഥാനിൽ ഒരു ആധികാരിക മരുഭൂമി അനുഭവം പ്രദാനം ചെയ്യുന്നു. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന സ്വർണ്ണ നിറത്തിലുള്ള മണൽക്കുന്നുകൾ, ഒരു അവിസ്മരണീയമായ ഒട്ടക സഫാരിക്ക് അനുയോജ്യമായ ഒരു അദ്വിതീയ ഭൂപ്രകൃതി സൃഷ്ടിക്കുന്നു. ഒട്ടകത്തിന് മുകളിൽ കയറി, നിങ്ങൾക്ക് അലയടിക്കുന്ന മണൽക്കുന്നുകൾ പര്യവേക്ഷണം ചെയ്യാനും, ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാനും, ആകാശത്ത് അസ്തമയ സൂര്യൻ ഉജ്ജ്വലമായ നിറങ്ങൾ വരയ്ക്കുന്നതിന്റെ വിസ്മയകരമായ കാഴ്ച കാണാനും കഴിയും. കൂടാതെ, പരമ്പരാഗത സംഗീതവും നൃത്തവും പ്രദർശിപ്പിച്ച് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നാടോടി പ്രകടനങ്ങൾ ഈ മരുഭൂമി ലക്ഷ്യസ്ഥാനത്തിന്റെ സാംസ്കാരിക ആകർഷണം വർദ്ധിപ്പിക്കുന്നു.


14. ബിക്കാനീർ മരുഭൂമി, രാജസ്ഥാൻ



രാജസ്ഥാനിലെ ബിക്കാനീർ മേഖല അതിശയകരമായ ചില മരുഭൂമികളുടെ കേന്ദ്രമാണ്. മണൽക്കുന്നുകളും ധൈര്യത്തിന്റെ കഥകളുമുള്ള ബിക്കാനീർ മരുഭൂമി സാഹസികർക്കും ചരിത്രപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്. രജപുത്ര, മുഗൾ വാസ്തുവിദ്യാ ശൈലികളുടെ സമ്മിശ്രണം പ്രദർശിപ്പിക്കുന്ന മനോഹരമായ ഒരു ഘടനയായ ജുനഗർ കോട്ട ഈ പ്രദേശത്ത് സന്ദർശിക്കേണ്ട ഒരു ആകർഷണമാണ്. മരുഭൂമിയിലൂടെ ഒട്ടക സഫാരി നടത്തുക, എലികളുടെ എണ്ണത്തിന് പേരുകേട്ട കർണി മാതാ ക്ഷേത്രം സന്ദർശിക്കുക, സ്വാദിഷ്ടമായ ബിക്കാനേരി ലഘുഭക്ഷണങ്ങൾ ആസ്വദിക്കുക എന്നിവ നിങ്ങളുടെ യാത്രയ്ക്ക് മാന്ത്രികതയുടെ ഒരു സ്പർശം നൽകുന്ന അനുഭവങ്ങളാണ്.



15. മരുഭൂമി ദേശീയോദ്യാനം, രാജസ്ഥാൻ


രാജസ്ഥാനിലെ ജയ്സാൽമീറിനടുത്ത് സ്ഥിതി ചെയ്യുന്ന ഡെസേർട്ട് നാഷണൽ പാർക്ക്, താർ മരുഭൂമിയുടെ തനതായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ പ്രദേശം നടത്തുന്ന ശ്രമങ്ങളുടെ ഒരു തെളിവാണ്. വിശാലമായ മണൽക്കൂനകളിലും വരണ്ട ഭൂപ്രകൃതിയിലും വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം, ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ഒരു നിരയാണ്. ഒരു ജീപ്പ് സഫാരിയിൽ പാർക്കിന്റെ വന്യത പര്യവേക്ഷണം ചെയ്യുക, വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുക, പ്രദേശത്ത് വസിക്കുന്ന അതിശയകരമായ പക്ഷി ഇനങ്ങളെ കാണുക എന്നിവ സമ്പന്നമായ ഒരു അനുഭവമാണ്.

🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️