അക്ഷരക്കൂട്ടം
അക്ഷരക്കൂട്ടം ഓൺലൈൻ

04 മാർച്ച് 2026

ശാസ്ത്ര അബദ്ധങ്ങൾ 🪩

ലോകം മുഴുവൻ അടക്കിവാഴുന്ന പ്ലാസ്റ്റിക് യഥാർത്ഥത്തിൽ ഒരു അബദ്ധത്തിൽ നിന്നാണ് ജനിച്ചതെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ?



അതെ, ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ പല പ്രധാന പ്ലാസ്റ്റിക്കുകളും ശാസ്ത്രജ്ഞരുടെ അബദ്ധങ്ങളിൽ നിന്നാണ് രൂപപ്പെട്ടത്!

​ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കവറുകളും കുപ്പികളും നിർമ്മിക്കുന്ന 'പോളിഎത്തിലീൻ' (Polyethylene) എന്ന പ്ലാസ്റ്റിക്കിന്റെ കഥ തന്നെ എടുക്കാം. 1933-ൽ എറിക് ഫോസെറ്റ്, റെജിനാൾഡ് ഗിബ്സൺ എന്നീ രണ്ട് ശാസ്ത്രജ്ഞർ തങ്ങളുടെ ലാബിൽ ഉയർന്ന മർദ്ദത്തിലുള്ള വാതകങ്ങളെക്കുറിച്ച് ചില പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. എന്നാൽ പരീക്ഷണ ഉപകരണത്തിലുണ്ടായ ചെറിയൊരു ചോർച്ച കാരണം അതിലേക്ക് അല്പം ഓക്സിജൻ കയറിപ്പറ്റി. പിറ്റേ ദിവസം രാവിലെ അവർ നോക്കുമ്പോൾ പരീക്ഷണ ട്യൂബിനുള്ളിൽ വെളുത്ത മെഴുകുപോലെയുള്ള ഒരു വിചിത്ര പദാർത്ഥം രൂപപ്പെട്ടതായി കണ്ടെത്തി. അവരുടെ ആ ചെറിയ അബദ്ധത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ പ്ലാസ്റ്റിക് പിറവിയെടുത്തത്!

​ഇതുകൂടാതെ, നമ്മുടെ അടുക്കളകളിലെ നോൺ-സ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കുന്ന 'ടെഫ്ലോൺ' (Teflon) എന്ന പ്ലാസ്റ്റിക്കും തികച്ചും ആകസ്മികമായി ഉണ്ടായതാണ്. 1938-ൽ റോയ് പ്ലങ്കറ്റ് എന്ന ശാസ്ത്രജ്ഞൻ ഫ്രിഡ്ജിൽ ഉപയോഗിക്കാനുള്ള പുതിയൊരു ഗ്യാസ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഈ വഴുവഴുപ്പുള്ള പദാർത്ഥം രൂപപ്പെട്ടത്.


ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഇത്തരം ശാസ്ത്രീയ അബദ്ധങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?


🟪🟩🟨🟧🟥🟦⬛⬜🟫

19 ഫെബ്രുവരി 2026

അഗ്നിപ്പരുന്തിൻ്റെ കൂട് 🦅

അഗ്നിപ്പരുന്തിൻ്റെ കൂട് 🦅

ലോകത്ത് ഇന്നും പൂർണമായി  വിശദീകരിക്കാൻ കഴിയാത്ത നിരവധി പ്രകൃതിഭൗമരഹസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ഏറ്റവും കൗതുകകരവും ദുരൂഹവുമായ ഒന്നാണ് റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന 'പാറ്റോമിസ്‌കി ക്രേറ്റർ'.


അഗ്നിപർവതത്തെ ഓർമിപ്പിക്കുന്ന കോണാകൃതിയിലുള്ള ഈ ഘടന, ശാസ്ത്രത്തിനും ജനവിശ്വാസങ്ങൾക്കും ഒരുപോലെ വെല്ലുവിളിയായി ഇന്നും തുടരുകയാണ്.


സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയുടെ വടക്കുഭാഗത്തുള്ള മനുഷ്യവാസം അപൂർവമായ പ്രദേശത്താണ് ഈ ക്രേറ്റർ സ്ഥിതി ചെയ്യുന്നത്. നിബിഡ വനങ്ങളും കടുത്ത കാലാവസ്ഥയും നിറഞ്ഞ ഈ പ്രദേശത്ത് ഏകദേശം 160 മീറ്റർ വ്യാസവും 40 മീറ്ററോളം ഉയരവുമുള്ള ഒരു കൂമ്പുപോലുള്ള ഘടനയാണ് കാണപ്പെടുന്നത്. നടുവിൽ വലിയൊരു പടുകുഴിയും ഉള്ള ഈ രൂപം ദൂരത്തുനിന്ന് നോക്കുമ്പോൾ തന്നെ അസാധാരണമാണ്.


1949-ൽ റഷ്യൻ ജിയോളജിസ്റ്റായ വാദിം കോൽകോവ് ആണ് പാറ്റോമിസ‌ി

ക്രേറ്ററിനെ ശാസ്ത്രീയമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. റഷ്യ സോവിയറ്റ് യൂണിയനായി നിന്ന് ലോകരാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ സ്വാധീനം പുലർത്തിവന്ന കാലത്താണ് കോൽപകോവ് എന്ന ജിയോളജിസ്റ്റ് സൈബീരിയയിലെ ഇർകുട്‌സ‌് മേഖലയുടെ വടക്കൻ പ്രദേശത്തെത്തിയത്. അവിടെ താമസിക്കുന്നത് യാക്കൂട്ട് എന്ന മനുഷ്യസമൂഹമാണ്. കന്നുകാലികളെയും കുതിരകളെയും റെയിൻഡീറുകളെയും വളർത്തിയാണ് യാക്കൂട്ടുകൾ തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. യാക്കൂട്ട് ജനതയിൽ നിന്നാണ് കോൽപകോവിന് ഈ സ്ഥലത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിച്ചത്. അവർ ഈ പ്രദേശത്തെ 'അഗ്നിപ്പരുന്തിന്റെ കൂട് എന്നാണ് വിളിച്ചിരുന്നത്. ഈ സ്ഥലത്തിന് "ജീവൻ" ഉണ്ടെന്നും സമീപത്തേക്ക് പോകുന്ന മൃഗങ്ങളും മനുഷ്യരും ദുരന്തം നേരിടുമെന്നുമായിരുന്നു അവരുടെ ഉറച്ച വിശ്വാസം.


നാട്ടുകാരുടെ ഭയാനകമായ വിവരണങ്ങൾ അവഗണിച്ചാണ് കോൽപകോവ് അവിടെയെത്തിയത്. എന്നാൽ അദ്ദേഹം അമ്പരപ്പിച്ചു. അഗ്നിപർവതത്തിനോട് കണ്ട കാഴ്ച ശാസ്ത്രജ്ഞനെ തന്നെ രൂപത്തിൽ സാമ്യം പുലർത്തുന്ന ഇരുപത്തിയഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള കോണാകൃതിയിലുള്ള ഒരു ഘടന. അതിൻ്റെ നടുക്കായി ഒരു പടുകുഴി. കോൽപകോവ് കണ്ടെത്തിയ ഈ

വിചിത്രഘടനയാണ് പാറ്റോമിസ്‌കി ക്രേറ്റർ. ഒരു അഗ്നിപർവതത്തെപ്പോലെ തോന്നുന്ന ഘടനയാണെങ്കിലും, അവിടെ ലാവയോ ചാരമോ അഗ്നിപർവത പാറകളോ ഒന്നും കണ്ടില്ല. ഇതോടെ ഇത് അഗ്നിപർവതമല്ലെന്ന് വ്യക്തമായി. മനുഷ്യനിർമിത ഘടനയാണോയെന്ന സംശയവും ഉയർന്നെങ്കിലും, ഇത്ര വലിയ നിർമാണം നടത്താൻ പ്രദേശവാസികൾക്ക് സാങ്കേതിക ശേഷിയില്ലെന്നതും ചരിത്രതെളിവുകളുടെ അഭാവവും ഈ വാദത്തെ തള്ളി. 200 വർഷത്തിലധികം ഈ ഘടനയ്ക്കും

പടുകുഴിക്കും പഴക്കമുണ്ടെന്ന് കോൽപകോവ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇതിൽ മരങ്ങളോ സസ്യങ്ങളോ മൃഗങ്ങളോ ജീവിച്ചിരുന്നില്ല. എന്നാൽ ഇതിനു ചുറ്റും നിബിഡ വനങ്ങൾ വളർന്നിരുന്നു.


പാറ്റോമിസ്ക‌ി ക്രേറ്ററിൻ്റെ മറ്റൊരു വിചിത്രത അതിന്റെ കേന്ദ്രഭാഗത്താണ്. ഇവിടെ സസ്യങ്ങളോ മൃഗങ്ങളോ വളരുന്നില്ല. എന്നാൽ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങൾ നിബിഡ വനങ്ങളാൽ സമൃദ്ധമാണ്.


ഉൽക്ക വീണുണ്ടായ ഗർത്തമാണെന്ന

സിദ്ധാന്തവും ശക്തമായി ഉയർന്നു. പ്രത്യേകിച്ച് 1908-ൽ സൈബീരിയയിൽ നടന്ന ടുംഗുസ‌ സംഭവവ്‌മായി ഇതിനെ ബന്ധിപ്പിച്ചും വാദങ്ങൾ ഉണ്ടായി. എന്നാൽ ഉൽക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതും, പൊട്ടിത്തെറിയുടെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതും ഈ സിദ്ധാന്തത്തെ ദുർബലമാക്കി.


കാലങ്ങൾ പലതു കടന്നു, പാറ്റോമിസ്കി ക്രേറ്ററിനെപ്പറ്റി എല്ലാവരും മറന്നുതുടങ്ങി.


എന്നാൽ 2005ൽ യൂജിനി വോറോബിയേവ്

എന്ന മറ്റൊരു ജിയോളജിസ്റ്റ് ഈ പടുകുഴിയെപ്പറ്റി പഠിക്കാനായി ഇവിടെയെത്തി. എന്നാൽ യാത്രപൂർത്തിയാക്കി ഉദ്ദേശ്യം നടത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുൻപ് തന്നെ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു.


അദ്ദേഹത്തെ അഗ്നിപ്പരുന്തിൻ്റെ കൂടിനു ചുറ്റുമുള്ള വനം കൊന്നതാണെന്നാണു നാട്ടുകാരുടെ ഇപ്പോഴുമുള്ള വിശ്വാസം. ഇതോടെ 'അഗ്നിപ്പരുന്തിൻ്റെ കൂട് മനുഷ്യനെ കൊല്ലുമെന്ന നാട്ടുകാരുടെ വിശ്വാസം വീണ്ടും ശക്തമായി.


1908ൽ റഷ്യയിലെ ടുംഗുംസ്‌കയിൽ ഒരു ഛിന്നഗ്രഹ അല്ലെങ്കിൽ ഉൽക്കാ വിസ്ഫോടനം നടന്നിരുന്നു. അറിയാവുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹ, ഉൽക്ക സ്ഫോടനമായിരുന്നു അത്. സ്ഫോടനത്തിന്റെറെ ആഘാതത്തിൽ വലിയ അളവിൽ കാട്ടുപ്രദേശങ്ങൾ നശിച്ചു. ഈ സ്ഫോടനത്തിനു കാരണമായ ഉൽക്കയിൽ നിന്നോ ഛിന്നഗ്രഹത്തിൽ നിന്നോ തെറിച്ച ഒരു ഭാഗം പതിച്ചതാണ് ഈ പടുകുഴിക്കു കാരണമായതെന്ന് ഇടയ്ക്ക് വാദമുയർന്നിരുന്നെങ്കിലും ഇന്ന് ഈ

സിദ്ധാന്തത്തിന് അത്ര പ്രസക്തിയില്ല. അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്നും ചിലർ വാദമുയർത്തുന്നുണ്ട്.


ഇവയെല്ലാം ചേർന്നാണ് പാറ്റോമിസ്കി ക്രേറ്റർ ഇന്നും ഒരു തുറന്ന ചോദ്യമായി നിലനിൽക്കുന്നത്. അഗ്നിപർവതമല്ല.

ഉൽക്കാഗർത്തവുമല്ല, മനുഷ്യനിർമിതവുമല്ല,

എന്നിട്ടും അവിടെ ഒരു വിചിത്ര ഘടന നിലകൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾക്കിടയിലും, സൈബീരിയൻ വനാന്തരങ്ങളിലെ ഈ രഹസ്യം മനുഷ്യന്റെ അറിവിന് ഇപ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്.

🟫🟩🟪🟨🟧🟥⬜⬛🟦

11 ഫെബ്രുവരി 2026

മരണമില്ലാ കോശങ്ങൾ 🪩

 നമ്മൾ കഴിക്കുന്ന ഓരോ മരുന്നിലും ഒരു കറുത്ത വർഗ്ഗകാരിയുടെ കോശമുണ്ട്(cell). ലോകത്തെ രക്ഷിക്കുന്ന

 മരണമില്ലാ കോശങ്ങൾ!


മനുഷ്യ ചരിത്രത്തിൽ മരിക്കാത്തവരായി ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ശാസ്ത്രലോകം നൽകുന്ന ഒരേയൊരു മറുപടി ഹെൻറിയേറ്റ ലാക്സ് (Henrietta Lacks) എന്നാണ്. ഒരു സാധാരണ പുകയിലത്തോട്ടം തൊഴിലാളിയായിരുന്ന ഈ സ്ത്രീ, തന്റെ മരണശേഷവും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ലാബുകളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്ര ലോകത്തെ മാറ്റിമറിച്ച 'ഹീലാ' (HeLa) കോശങ്ങളുടെ ഉടമ.



ആരായിരുന്നു ഹെൻറിയേറ്റ ലാക്സ്?



1920-ൽ അമേരിക്കയിലെ വിർജീനിയയിൽ ജനിച്ച ഹെൻറിയേറ്റ അഞ്ച് മക്കളുടെ അമ്മയായിരുന്നു. 1951-ൽ, തന്റെ 31-ാം വയസ്സിൽ സെർവിക്കൽ ക്യാൻസർ ബാധിച്ച് അവർ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ അവരുടെ ശരീരത്തിൽ നിന്ന് ക്യാൻസർ കോശങ്ങളുടെ സാമ്പിൾ എടുത്തു. 1951 ഒക്ടോബറിൽ ഹെൻറിയേറ്റ മരണത്തിന് കീഴടങ്ങിയെങ്കിലും, അവരുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങൾ മരിക്കാൻ തയ്യാറായിരുന്നില്ല.



അനശ്വരതയുടെ രഹസ്യം



സാധാരണ മനുഷ്യകോശങ്ങൾ ശരീരത്തിന് പുറത്ത് വിഭജിക്കപ്പെടുന്നത് കുറച്ചു തവണകൾക്ക് ശേഷം നിലയ്ക്കുകയും അവ നശിച്ചുപോകുകയും ചെയ്യും. എന്നാൽ ഹെൻറിയേറ്റയുടെ കോശങ്ങൾ ലാബിലെ കൃത്രിമ സാഹചര്യത്തിലും നിർത്താതെ വിഭജിച്ചുകൊണ്ടിരുന്നു. ഓരോ 24 മണിക്കൂറിലും അവ ഇരട്ടിയായി. ശാസ്ത്രലോകം ഇത്രയും കാലം തിരഞ്ഞുകൊണ്ടിരുന്ന 'അനശ്വര കോശങ്ങൾ' (Immortal Cells) അങ്ങനെ ആദ്യമായി ലഭിച്ചു. അവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ഈ കോശങ്ങളെ HeLa എന്ന് വിളിച്ചു.


ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഈ കോശങ്ങൾ സഹായിച്ചിട്ടുണ്ട്. പോളിയോ വാക്സിൻ, ക്യാൻസർ പഠനങ്ങൾ, എയിഡ്സ്, പാർക്കിൻസൺസ് രോഗം, ജനിതക പഠനങ്ങൾ, എന്തിനധികം കൊറോണ വാക്സിൻ നിർമ്മാണത്തിൽ വരെ ഹീലാ കോശങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. ശൂന്യാകാശത്തെ വികിരണങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച കോശങ്ങളും ഇവയായിരുന്നു.



ഏഴ് പതിറ്റാണ്ടിന് ശേഷം തേടിയെത്തിയ നീതി (2023-ലെ വിധി)



ഹെൻറിയേറ്റയുടെ മഹിമ ലോകം ആഘോഷിക്കുമ്പോഴും അതിന് പിന്നിൽ വലിയൊരു നീതികേടിന്റെ കഥയുണ്ട്. അവരുടെ അനുവാദമില്ലാതെയാണ് ആ കോശങ്ങൾ ശേഖരിച്ചത്. പതിറ്റാണ്ടുകളോളം അവരുടെ കുടുംബം ഈ വിവരം അറിഞ്ഞില്ല. 


പതിറ്റാണ്ടുകളോളം ഹെൻറിയറ്റയുടെ കുടുംബം ഈ വിവരം അറിഞ്ഞിരുന്നില്ല. അവരുടെ കോശങ്ങൾ ഉപയോഗിച്ച് വലിയ കമ്പനികൾ കോടിക്കണക്കിന് രൂപ ലാമുണ്ടാക്കിയപ്പോഴും, ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിന് അതിന്റെ ഗുണമൊന്നും ലഭിച്ചില്ല. ഇത് വലിയൊരു നൈതിക പ്രശ്നമായി (Ethical Issue) പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു.

ഇന്ന് ശാസ്ത്രലോകം ഹെൻറിയറ്റയുടെ സംഭാവനകളെ ആദരിക്കുകയും, അവരുടെ അനുവാദമില്ലാതെ കോശങ്ങൾ എടുത്തത് തെറ്റാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.

ഹെൻറിയറ്റ ലാക്സിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട 'The Immortal Life of Henrietta Lacks' എന്ന പുസ്തകം വളരെ പ്രശസ്തമാണ്.


⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️