അഗ്നിപ്പരുന്തിൻ്റെ കൂട് 🦅
ലോകത്ത് ഇന്നും പൂർണമായി വിശദീകരിക്കാൻ കഴിയാത്ത നിരവധി പ്രകൃതിഭൗമരഹസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ഏറ്റവും കൗതുകകരവും ദുരൂഹവുമായ ഒന്നാണ് റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന 'പാറ്റോമിസ്‌കി ക്രേറ്റർ'.
അഗ്നിപർവതത്തെ ഓർമിപ്പിക്കുന്ന കോണാകൃതിയിലുള്ള ഈ ഘടന, ശാസ്ത്രത്തിനും ജനവിശ്വാസങ്ങൾക്കും ഒരുപോലെ വെല്ലുവിളിയായി ഇന്നും തുടരുകയാണ്.
സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയുടെ വടക്കുഭാഗത്തുള്ള മനുഷ്യവാസം അപൂർവമായ പ്രദേശത്താണ് ഈ ക്രേറ്റർ സ്ഥിതി ചെയ്യുന്നത്. നിബിഡ വനങ്ങളും കടുത്ത കാലാവസ്ഥയും നിറഞ്ഞ ഈ പ്രദേശത്ത് ഏകദേശം 160 മീറ്റർ വ്യാസവും 40 മീറ്ററോളം ഉയരവുമുള്ള ഒരു കൂമ്പുപോലുള്ള ഘടനയാണ് കാണപ്പെടുന്നത്. നടുവിൽ വലിയൊരു പടുകുഴിയും ഉള്ള ഈ രൂപം ദൂരത്തുനിന്ന് നോക്കുമ്പോൾ തന്നെ അസാധാരണമാണ്.
1949-ൽ റഷ്യൻ ജിയോളജിസ്റ്റായ വാദിം കോൽകോവ് ആണ് പാറ്റോമിസി
ക്രേറ്ററിനെ ശാസ്ത്രീയമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. റഷ്യ സോവിയറ്റ് യൂണിയനായി നിന്ന് ലോകരാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ സ്വാധീനം പുലർത്തിവന്ന കാലത്താണ് കോൽപകോവ് എന്ന ജിയോളജിസ്റ്റ് സൈബീരിയയിലെ ഇർകുട്‌സ‌് മേഖലയുടെ വടക്കൻ പ്രദേശത്തെത്തിയത്. അവിടെ താമസിക്കുന്നത് യാക്കൂട്ട് എന്ന മനുഷ്യസമൂഹമാണ്. കന്നുകാലികളെയും കുതിരകളെയും റെയിൻഡീറുകളെയും വളർത്തിയാണ് യാക്കൂട്ടുകൾ തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. യാക്കൂട്ട് ജനതയിൽ നിന്നാണ് കോൽപകോവിന് ഈ സ്ഥലത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിച്ചത്. അവർ ഈ പ്രദേശത്തെ 'അഗ്നിപ്പരുന്തിന്റെ കൂട് എന്നാണ് വിളിച്ചിരുന്നത്. ഈ സ്ഥലത്തിന് "ജീവൻ" ഉണ്ടെന്നും സമീപത്തേക്ക് പോകുന്ന മൃഗങ്ങളും മനുഷ്യരും ദുരന്തം നേരിടുമെന്നുമായിരുന്നു അവരുടെ ഉറച്ച വിശ്വാസം.
നാട്ടുകാരുടെ ഭയാനകമായ വിവരണങ്ങൾ അവഗണിച്ചാണ് കോൽപകോവ് അവിടെയെത്തിയത്. എന്നാൽ അദ്ദേഹം അമ്പരപ്പിച്ചു. അഗ്നിപർവതത്തിനോട് കണ്ട കാഴ്ച ശാസ്ത്രജ്ഞനെ തന്നെ രൂപത്തിൽ സാമ്യം പുലർത്തുന്ന ഇരുപത്തിയഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള കോണാകൃതിയിലുള്ള ഒരു ഘടന. അതിൻ്റെ നടുക്കായി ഒരു പടുകുഴി. കോൽപകോവ് കണ്ടെത്തിയ ഈ
വിചിത്രഘടനയാണ് പാറ്റോമിസ്‌കി ക്രേറ്റർ. ഒരു അഗ്നിപർവതത്തെപ്പോലെ തോന്നുന്ന ഘടനയാണെങ്കിലും, അവിടെ ലാവയോ ചാരമോ അഗ്നിപർവത പാറകളോ ഒന്നും കണ്ടില്ല. ഇതോടെ ഇത് അഗ്നിപർവതമല്ലെന്ന് വ്യക്തമായി. മനുഷ്യനിർമിത ഘടനയാണോയെന്ന സംശയവും ഉയർന്നെങ്കിലും, ഇത്ര വലിയ നിർമാണം നടത്താൻ പ്രദേശവാസികൾക്ക് സാങ്കേതിക ശേഷിയില്ലെന്നതും ചരിത്രതെളിവുകളുടെ അഭാവവും ഈ വാദത്തെ തള്ളി. 200 വർഷത്തിലധികം ഈ ഘടനയ്ക്കും
പടുകുഴിക്കും പഴക്കമുണ്ടെന്ന് കോൽപകോവ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇതിൽ മരങ്ങളോ സസ്യങ്ങളോ മൃഗങ്ങളോ ജീവിച്ചിരുന്നില്ല. എന്നാൽ ഇതിനു ചുറ്റും നിബിഡ വനങ്ങൾ വളർന്നിരുന്നു.
പാറ്റോമിസ്കി ക്രേറ്ററിൻ്റെ മറ്റൊരു വിചിത്രത അതിന്റെ കേന്ദ്രഭാഗത്താണ്. ഇവിടെ സസ്യങ്ങളോ മൃഗങ്ങളോ വളരുന്നില്ല. എന്നാൽ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങൾ നിബിഡ വനങ്ങളാൽ സമൃദ്ധമാണ്.
ഉൽക്ക വീണുണ്ടായ ഗർത്തമാണെന്ന
സിദ്ധാന്തവും ശക്തമായി ഉയർന്നു. പ്രത്യേകിച്ച് 1908-ൽ സൈബീരിയയിൽ നടന്ന ടുംഗുസ സംഭവവ്‌മായി ഇതിനെ ബന്ധിപ്പിച്ചും വാദങ്ങൾ ഉണ്ടായി. എന്നാൽ ഉൽക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതും, പൊട്ടിത്തെറിയുടെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതും ഈ സിദ്ധാന്തത്തെ ദുർബലമാക്കി.
കാലങ്ങൾ പലതു കടന്നു, പാറ്റോമിസ്കി ക്രേറ്ററിനെപ്പറ്റി എല്ലാവരും മറന്നുതുടങ്ങി.
എന്നാൽ 2005ൽ യൂജിനി വോറോബിയേവ്
എന്ന മറ്റൊരു ജിയോളജിസ്റ്റ് ഈ പടുകുഴിയെപ്പറ്റി പഠിക്കാനായി ഇവിടെയെത്തി. എന്നാൽ യാത്രപൂർത്തിയാക്കി ഉദ്ദേശ്യം നടത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുൻപ് തന്നെ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു.
അദ്ദേഹത്തെ അഗ്നിപ്പരുന്തിൻ്റെ കൂടിനു ചുറ്റുമുള്ള വനം കൊന്നതാണെന്നാണു നാട്ടുകാരുടെ ഇപ്പോഴുമുള്ള വിശ്വാസം. ഇതോടെ 'അഗ്നിപ്പരുന്തിൻ്റെ കൂട് മനുഷ്യനെ കൊല്ലുമെന്ന നാട്ടുകാരുടെ വിശ്വാസം വീണ്ടും ശക്തമായി.
1908ൽ റഷ്യയിലെ ടുംഗുംസ്‌കയിൽ ഒരു ഛിന്നഗ്രഹ അല്ലെങ്കിൽ ഉൽക്കാ വിസ്ഫോടനം നടന്നിരുന്നു. അറിയാവുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹ, ഉൽക്ക സ്ഫോടനമായിരുന്നു അത്. സ്ഫോടനത്തിന്റെറെ ആഘാതത്തിൽ വലിയ അളവിൽ കാട്ടുപ്രദേശങ്ങൾ നശിച്ചു. ഈ സ്ഫോടനത്തിനു കാരണമായ ഉൽക്കയിൽ നിന്നോ ഛിന്നഗ്രഹത്തിൽ നിന്നോ തെറിച്ച ഒരു ഭാഗം പതിച്ചതാണ് ഈ പടുകുഴിക്കു കാരണമായതെന്ന് ഇടയ്ക്ക് വാദമുയർന്നിരുന്നെങ്കിലും ഇന്ന് ഈ
സിദ്ധാന്തത്തിന് അത്ര പ്രസക്തിയില്ല. അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്നും ചിലർ വാദമുയർത്തുന്നുണ്ട്.
ഇവയെല്ലാം ചേർന്നാണ് പാറ്റോമിസ്കി ക്രേറ്റർ ഇന്നും ഒരു തുറന്ന ചോദ്യമായി നിലനിൽക്കുന്നത്. അഗ്നിപർവതമല്ല.
ഉൽക്കാഗർത്തവുമല്ല, മനുഷ്യനിർമിതവുമല്ല,
എന്നിട്ടും അവിടെ ഒരു വിചിത്ര ഘടന നിലകൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾക്കിടയിലും, സൈബീരിയൻ വനാന്തരങ്ങളിലെ ഈ രഹസ്യം മനുഷ്യന്റെ അറിവിന് ഇപ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്.
🟫🟩🟪🟨🟧🟥⬜⬛🟦